Ads

യശസിനു ഭംഗം സംഭവിച്ചു പോയെന്ന വിലാപത്തിനോടുവില്‍

മുന്‍ നിയമസഭാ സാമാജികനും കേരളത്തിലെ യുവജന പ്രസ്ഥാനത്തിന്‍റെ അമരക്കാരനുമായിരുന്ന എം.വി.ജയരാജനെ നീതിപീഠം പുഴുവിനു തുല്യനായി പരിഗണിച്ചതും നിയമത്തിലല്ലാത്ത കഠിനതടവ് വിധിച്ചതും പിന്നീട് തിരുത്തി വെറും തടവാക്കിയതുമെല്ലാം കേരള ഹൈക്കോടതി ചരിത്രത്തിലെ അവിസ്മരണീയ അദ്ധ്യായങ്ങള്‍ തന്നെ. വിധി പ്രസ്താവനക്കിടയില്‍ ന്യായാധിപډാരും മനുഷ്യരാണെന്ന് ഓര്‍മ്മിപ്പിക്കുന്നുണ്‍്. മനുഷ്യരില്‍ പലമനസുള്ളവരുമുണ്‍്. സാധാരണ വ്യവഹാരത്തില്‍ വെറും മനുഷ്യരെന്ന് വിശദീകരിക്കുന്ന വിഭാഗത്തില്‍ നിന്നും ഏറെ ഉയരങ്ങളിലാണ് നീതിയുടെ തുലാസിന്‍റെ കാലാളുകള്‍ എന്നൊരു വിശ്വാസവുമുണ്‍്. കാരണം പേനതുമ്പില്‍ നിന്നും ഉതിര്‍ന്നുവീഴുന്ന വാക്കുകളും വാചകങ്ങളും കേവലം മഷിപുരണ്‍ വരണ്‍ ചിത്രങ്ങളല്ല, ജനാധിപത്യമെന്ന സമൂഹഘടനയെയ്യും, നിയമനിര്‍മ്മാണ ഘട്ടത്തിലെ ചേതോവികാരങ്ങളെയും സര്‍വ്വോപരി ഭരണഘടനയുടെ ആമുഖത്തെയും വിധിന്യായങ്ങളില്‍ പ്രകാശിപ്പിക്കേണ്‍താണവ. ശുംഭനെന്ന പദപ്രയോഗത്തിന് പുഴുവെന്ന പ്രയോഗത്താല്‍ ഉരുളക്കുപ്പേരി നല്‍കുമ്പോള്‍ ചീഫ്വിപ്പിന്‍റെ പത്തനാപുരം പ്രസംഗത്തില്‍ നിന്നു അകലെയല്ല. ഹൈക്കോടതിയിലെ നീതിപീഠമെന്നു ആരെങ്കിലുംപറഞ്ഞുപോയാല്‍ കുറ്റം പറയാനാകുമോ. ഒരു വാക്കിന്-അര്‍ത്ഥവും അര്‍ത്ഥഭേദങ്ങളുമുണ്‍ാകാം.

ഒരു വിധിന്യായത്തെ പരാമര്‍ശിച്ചുകൊണ്‍് ഒരു പൊതുപ്രവര്‍ത്തകന്‍ നടത്തിയ പരാമര്‍ശത്തിന് തങ്ങളുടെ യശസിനെ കളങ്കപ്പെടുത്തുന്ന ഒരു അര്‍ത്ഥം മാത്രമേ ഉള്ളൂവെന്ന് നീതിപീഠം പരിഗണിച്ചുപോയാല്‍ ജയില്‍ മുറികള്‍ നിറയുകയല്ലാതെ മറ്റൊരുമാര്‍ഗവുമുണ്‍ാകില്ല. കാരണം ഇതൊരു ജനാധിപത്യരാജ്യമാണ്. ശ്മശാനമൂകമായ നിരത്തുകളില്‍ നിന്നല്ല ഇന്ത്യന്‍ ജനാധിപത്യവ്യവസ്ഥ ഉദയം കൊണ്‍ത്. ലക്ഷങ്ങള്‍ നിറഞ്ഞുകവിഞ്ഞ നിരത്തുകളില്‍ നിന്നും രാഷ്ട്രപിതാവുള്‍പ്പെടെയുള്ളവര്‍ ഉറക്കെ പറഞ്ഞ ആഹ്വാനങ്ങളില്‍ നിന്നും ഉരുള്‍പൊട്ടല്‍ പോലെ ഉടലെടുത്ത ചിന്തകളാണ് ഇന്ത്യന്‍ സ്വാതന്ത്ര്യത്തെ, നീതിപീഠങ്ങളെ സൃഷ്ടിച്ചത്. നീതിപീഠങ്ങളെതന്നെ പ്രസവിച്ച ജനാധിപത്യത്തിന്‍റെ നടവഴികളെ ഞങ്ങള്‍ കൊട്ടിയടക്കുമെന്ന് പറയുമ്പോള്‍ ഇരിക്കുന്ന കൊമ്പിന്‍റെ ബലം നോക്കണമെന്നോര്‍മ്മിപ്പിക്കാന്‍ ഇവിടെ ഇനിയുമൊരുപാട് ജയരാജډാര്‍ ഉണര്‍ന്നിരിക്കുന്നു. പെട്രോള്‍ വിലവര്‍ദ്ധനവിനെതിരെ ജനങ്ങള്‍ ശബ്ദമുയര്‍ത്തണമെന്നുപറഞ്ഞ ബഹു: ഹൈക്കോടതിയുടെ ജനാധിപത്യബോധം ലോകത്തിനാകെ മാതൃകതന്നെ. പെട്രോള്‍ വിലവര്‍ദ്ധനവുള്‍പ്പെടെ ഒരുപാട് മഹാമാരികള്‍ ഭരണകൂടത്തില്‍ നിന്നുണ്‍ാകുമ്പോള്‍ നിശബ്ദമായ തെരുവുകള്‍ ജനാധിപത്യാവകാശങ്ങളെതന്നെ നിരോധിക്കുകയാണ്. പ്രക്ഷോഭനിര്‍ഭരമായ ഒരു ഉള്ളടക്കംകൂടി ജനാധിപത്യത്തിനുണ്‍െന്ന് ഭൂതകാല സ്മൃതികളുള്ള പൗരനെ ഓര്‍മ്മിപ്പിക്കേണ്‍തുണ്‍ോ. ലോകത്തെവിടെയും നിഘണ്‍ുവിലുണ്‍ോ ഇല്ലയോ എന്ന ഉത്കണ്ഠയില്ലാതെ പ്രയോഗിക്കപ്പെടുന്ന നാടന്‍ പ്രയോഗങ്ങളുണ്‍്. കൃത്യമായി വ്യക്തിഹത്യ ലക്ഷ്യമാക്കി ഉപയോഗിക്കുന്ന പ്രയോഗങ്ങളുമുണ്‍്. കൃത്യമായൊരര്‍ത്ഥം കല്‍പ്പിക്കാനാവാത്ത ഓരോ പ്രദേശത്തും ഓരോ അര്‍ത്ഥത്തില്‍ മനസിലാക്കപ്പെടുന്ന പ്രയോഗങ്ങളില്‍ സാധാരണഗതിയില്‍ ആരും ക്ഷുഭിതരാകാറില്ല.

ഇന്ത്യയുടെ ജനാധിപത്യം രൂപപ്പെട്ട വഴികളെയും നിയമഘടനയുള്‍പ്പെടെയുള്ള ദേശീയ പ്രക്ഷോഭത്തെയും ജീവിതദര്‍ശനമായി കൊണ്‍ുനടക്കുന്ന പൊതുപ്രവര്‍ത്തകര്‍ക്ക് പൊതുവില്‍ അസ്വീകാര്യമായ വിധിയാണ് പൊതുനിരത്തിലെ പൊതുയോഗങ്ങള്‍ നിരോധിക്കുന്ന രൂപത്തില്‍ അവതരിപ്പിക്കപ്പെട്ടത്. അതിനെതിരായി പൊതുജനപ്രവര്‍ത്തകരുടെ മനസ്സില്‍ കുറിക്കപ്പെട്ട അസംതൃപ്തി മാത്രമായിരുന്നു അര്‍ത്ഥം വിശദമാക്കപ്പെട്ടിട്ടില്ലാത്ത നാടന്‍ പ്രയോഗത്തിന്‍റെ പിന്‍ബലത്താല്‍ എം.വി. ജയരാജന്‍ നടത്തിയത്. ആ പ്രയോഗത്തിന് നിഷേധാത്വകമായ ഒരു തലം മാത്രമാണുള്ളതെന്നും, അത് തങ്ങളെ ലക്ഷ്യം വച്ച് മാത്രമാണെന്നും അതോടുകൂടി തങ്ങളുടെ യശസ് ഇടിഞ്ഞു താണു പോയിയെന്നുമുള്ള നീതിപീഠങ്ങളുടെ വിലാസം സഹതാപാര്‍ഹമാണ്.

സി.പി.എം.നെ ഭയമാണോ? എം.വി. ജയരാജനെ ഭയമാണോ? നാട്ടിന്‍പുറത്തെ പോലീസ്സ്റ്റേഷനില്‍ സാക്ഷി മൊഴി രേഖപ്പെടുത്താന്‍ എത്തിയ സാദാ സാക്ഷിയോട് ഹെഡ് കോണ്‍സ്റ്റബിള്‍ ചോദിച്ച ചോദ്യമല്ലിത്. വിവാദമായ 'ശുംഭന്‍' കോടതിയലക്ഷ്യകേസില്‍ വിദഗ്ധ സാക്ഷിയായി ഹൈക്കോടതിയിലെത്തിയ സംസ്കൃത പണ്ഡിതനും അധ്യാപകനുമായ പി.വി. നാരായണനോട് ഹൈക്കോടതി ജഡ്ജി ചോദിച്ച ചോദ്യമാണിത്. തികച്ചും അസാധാരണവും അപ്രതീക്ഷിതവുമായിരുന്നു ഈ ചോദ്യം.   സാക്ഷിമൊഴിയുടെ ആധികാരിതയും വിശ്വാസ്യതയും ബോധ്യപ്പെടാന്‍ ചോദിക്കുന്ന ആമുഖ ചോദ്യങ്ങളായിരുന്നില്ല ഇവ. ശുംഭന്‍ എന്ന വാക്കിന്‍റെ അര്‍ത്ഥങ്ങളെ സംബന്ധിച്ച് സംസ്കൃത ഗ്രന്ഥങ്ങളായ ധാതുപാഠം, ധാതുരത്നാകരം, ധാതുനിലണ്‍ു വാക്കുകളുടെ ഘടനകളെയും പ്രയോഗത്തെയും പറ്റി പ്രതിപാദിക്കുന്ന വാക്യപതിയ എന്നീ സംസ്കൃത ഗ്രന്ഥങ്ങളും, ഐതിഹ്യമാല, അമരകോശം, കൃഷ്ണഗാഥ എന്നിവയും ഉദ്ധരിച്ചാണ് 16 വര്‍ഷത്തെ അദ്ധ്യാപക പരിചയമുള്ള സംസ്കൃത സര്‍വ്വകലാശാലാ റീഡറായിരുന്ന നാരായണന്‍ മാഷ് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയത്. സംസ്കൃത പാണ്ഡിത്യത്തില്‍ സാക്ഷിയെക്കാളും മുന്നിലായിരുന്നതുകൊണ്‍ാണെങ്കില്‍ സാക്ഷിമൊഴിയെ ഖണ്ഡിച്ചുകൊണ്‍് നടത്തിയ പരാമര്‍ശമായിരുന്നുവെങ്കില്‍ അസ്വാഭാവികത ഉണ്‍ാകുമായിരുന്നില്ല.   മാര്‍ക്സിസത്തെ സംബന്ധിച്ച് ഇ.എം.എസിന് അറിവ് പോരെന്നു പറഞ്ഞ ജ:ഹിദായത്തുള്ളയെ ഓര്‍ത്തു പോകുന്നു. നീതിപീഠങ്ങള്‍ ഒരിക്കലും അലങ്കാരമാവാന്‍ പാടില്ലാത്ത മുന്‍വിധിദോഷമാണ് കോടതിവിധിയില്‍ പ്രതിധ്വനിച്ചതെന്ന സംശയത്തിന് തീര്‍ച്ചയായും നീതീകരണമുണ്‍്.

ന്യായാധിപര്‍ തങ്ങളുടെ വ്യക്തിഗത വീക്ഷണങ്ങളുടെ ഇടുങ്ങിയ ചതുരത്തിനകത്ത് നിന്ന് മാത്രം അഭിപ്രായം പറയുന്നവരായാല്‍ ഭരണഘടനയുടെ ആമുഖം അപ്രസക്തമാകും. ഒരു സാധാരണ മനുഷ്യനില്‍ നിന്നും നേടിയ നിയമ വിദ്യാഭ്യാസം വഴിയും, ജനാധിത്യപരമായ ഉള്‍ക്കാഴ്ചകൊണ്‍ും വ്യത്യസ്തനാകേണ്‍വരാണ് ന്യായാധിപന്‍മാര്‍. മനസ്സിന്‍റെ ആത്മബലം നഷ്ടപ്പെടാതെ മനസ്സിന്‍റെ തുലാസിന്‍റെ സംതുലിതാവസ്ഥ നിലനിര്‍ത്തുമ്പോഴാണ് നീതിയുടെ തുലാസിന് സ്വാഭാവിക ചലനമുണ്‍ാകുന്നത്. ശുംഭന്‍ പ്രയോഗത്തില്‍ കോടതിയലക്ഷ്യം കണ്‍െത്തിയ നീതി പീഠം څതിണ്ണഞരങ്ങികള്‍چ പ്രയോഗത്തോട് പുലര്‍ത്തുന്ന മൗനത്തിന്‍റെ അര്‍ത്ഥമെന്താണ്? സുപ്രീംകോടതി കുറ്റവാളിയെന്നു വിധിച്ച വ്യക്തിക്ക് ഇരുപുറവും നിന്ന് ഒരു പാര്‍ലമെന്‍റംഗവും നിയമസഭാംഗവും നടത്തിയ പരാമര്‍ശങ്ങള്‍ കോടതിയുടെ യശസ്സിന് തിളക്കമുണ്‍ാക്കുന്നതും നിയമവാഴ്ചയെ ബലപ്പെടുത്തുന്നതുമാണോ? പൊതുനിരത്തിലെ പൊതുയോഗങ്ങള്‍ വിധിന്യായത്തിലൂടെ നിരോധിച്ച ന്യായാധിപന്‍തന്നെ പൊതുനിരത്തിലെ പൊതുയോഗത്തിലെ അതിഥിയാകുന്ന കാഴ്ചയും കേരളം കണ്‍ു. സ്വന്തം തൂലികയില്‍ പിറന്ന വിധിന്യായത്തിന് പ്രവൃത്തികൊണ്‍് തനിക്കുപോലും നീതീകരണം നല്‍കാനാകുന്നില്ലായെന്നതിന്‍റെ പ്രകടനം കൂടിയായിരുന്നു അത്. സുപ്രിംകോടതിയിലെ അനുകൂലവിധിന്യായത്തിനായി വിലയുറപ്പിക്കുന്ന സംഭവത്തിന് ദൃക്സാക്ഷിയാണെന്ന് ഒരു പാര്‍ലമെന്‍റംഗം പരസ്യമായി പ്രഖ്യാപിക്കുമ്പോള്‍ ഇടിവുപറ്റാത്ത യശസ് എങ്ങനെയാണ് ഒരു നാട്ടുഭാഷാ പ്രയോഗത്തില്‍ തകരുന്നത്.

ഇവിടെ നിലവിലുള്ള കോടതിലക്ഷ്യനിയമത്തിന്‍റെ പരിമിതി കൂടി വെളിവാക്കപ്പെടുന്നുണ്‍്. വാദി തന്നെ വിചാരണ നടത്തി ശിക്ഷ വിധിക്കുന്ന രീതിയെ സംബന്ധിച്ച നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്‍്. ജസ്റ്റിസ് വെങ്കടചെല്ലയ്യ കമ്മീഷന്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് കോടതിയലക്ഷ്യ കേസുകളില്‍ കോടതിക്കെതിരായ വിമര്‍ശനത്തില്‍ സത്യസന്ധമായ ഒരു പരാമര്‍ശം നീതീകരണമായി പരിഗണിക്കണമെന്ന് അനുഛേദം 19(2) ലെ ഭേദഗതി വഴി അംഗീകരിക്കപ്പെട്ടു. അപ്പോഴും വാദി തന്നെ വിധി പറയുന്ന പരിമിതി നിലനില്‍ക്കുന്നു. നീതിന്യായനടപടിക്രമങ്ങള്‍ക്ക് കേവലമായ ഔപചാരികതയല്ല അലങ്കാരമാവുന്നത്. അഭിപ്രായാവിഷ്ക്കാര സ്വാതന്ത്രങ്ങള്‍ ഉറപ്പുവരുത്തുന്ന ഭരണഘടനയുടെ ആത്മാവ് നിഴലിക്കുന്നതാവണം.

കോഴിക്കോട് യുവജന നേതാക്കളുടെ ജാമ്യാപേക്ഷമേല്‍ കേരള ഹൈക്കോടതി വിധി പ്രഖ്യാപിച്ചു. പൊതുമുതല്‍ നശീകരണ കുറ്റം ആരോപിക്കപ്പെടുന്ന കേസുകളിലെ പ്രതികള്‍ ജാമ്യബോണ്‍ിനൊപ്പം, പോലീസ് കണക്കാക്കിയ നഷ്ടപരിഹാരതുക കൂടി കെട്ടിവയ്ക്കണമെന്നതാണ് വിധിസാരം. വെറുതെവിട്ടാല്‍ തുക തിരിച്ചു നല്‍കും. ശിക്ഷിച്ചാല്‍ കെട്ടിവച്ച തുക സര്‍ക്കാരിന് മുതല്‍ക്കൂട്ടും. ഒറ്റനോട്ടത്തില്‍ പൊതുമുതല്‍ സംരക്ഷിക്കാനുള്ള കോടതിയുടെ ധീരമായ ആര്‍ജ്ജവമെന്നു തോന്നാം. നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാന പ്രമാണങ്ങളിലൊന്നാണ് നിരപരാധിയാണെന്ന അനുമാന പ്രതികളുടെ ജډാവകാശമാണെന്നത്. ഇവിടെ പ്രസക്തമാകുന്ന പ്രശ്നം നഷ്ടപരിഹാര തുക തീരുമാനിക്കുന്നത് പോലീസാണ്. ക്രിമിനല്‍ നടപടി ക്രമത്തില്‍ കൃത്യമായി പറയുന്നു ജാമ്യ വ്യവസ്ഥ തീരുമാനിക്കുന്നത് കോടതിയായിരിക്കണം. പോലീസാകരുതെന്ന് ഇവിടെ സംഭവിക്കുന്നത് പോലീസ് തീരുമാനിക്കുന്ന തുക ജാമ്യത്തിനായി കെട്ടണമെന്നതാണ്. വിചാരണക്കുമുമ്പുള്ള ശിക്ഷയായി പരിഗണിക്കേണ്‍ി വരുന്ന നിബന്ധനയാണിത്. പ്രസിദ്ധമായ മേനകാഗാന്ധി കേസില്‍ സുപ്രീംകോടതി കുറ്റവാളിയാണെന്ന് തെളിയിക്കാതെ ഒരാളുടെയും പൗരാവകാശവും സഞ്ചാരസ്വാതന്ത്ര്യവും ഹനിക്കപ്പെടാന്‍ പാടില്ലെന്നു തന്നെ അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്‍്. (മേനകാഗാന്ധി    ഇന്ത്യന്‍ യൂണിയന്‍ 1978).

പ്രതി കുറ്റവാളിയല്ല. കുറ്റാരോപിതനാണ്. വിചാരണക്കൊടുവിലാണ് കുറ്റവാളിയാണോയെന്ന് തീര്‍പ്പാക്കുന്നത്. കോടതിവിധിയെ ചോദ്യം ചെയ്ത് മേല്‍ കോടതികളുടെ അപ്പീല്‍ തീര്‍പ്പ് വരും വരെയും പ്രതി സാധാരണ പൗരനാണ്. ജാമ്യത്തെ സംബന്ധിച്ച കാഴ്ചപ്പാട് വിചാരണ വേളകളിലും അന്വേഷണ വേളയിലും കുറ്റാരോപിതന്‍റെ സാന്നിധ്യം ഉറപ്പുവരുത്തുക എന്നതാണ്. ലോ ലെക്സിക്കനും, വിഖ്യാതമായ ബ്ലാക്ക്സ്ലോ ഡിക്ഷണറിയും ജാമ്യത്തെ വിശദീകരിക്കുന്നതും അങ്ങനെതന്നെയാണ്. കുറ്റോരോപിതന്‍ സാക്ഷികളെ സ്വാധീനിക്കാനോ തെളിവു നശിപ്പിക്കാനോ ഇടയുണ്‍െന്ന കാരണത്താല്‍ ജാമ്യാപേക്ഷയിന്‍മേല്‍ പ്രോസിക്യൂഷന്‍ തടസ്സവാദം ഉയര്‍ത്താറുണ്‍്. അപ്പോള്‍ പോലും പ്രതിയുടെ സാമ്പത്തികമായ കഴിവിനപ്പുറമുള്ള തുക ജാമ്യത്തിനായി കെട്ടണമെന്നതിന് നീതീകരണമുണ്‍ാകുന്നില്ല.

കേരളത്തില്‍ സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന പാര്‍ടിയുടെ പ്രീതിക്കുവേണ്‍ി പോലീസ് സംവിധാനം ദുരുപയോഗപ്പെടുത്തുന്നത് പുതിയ സംഭവമല്ല. സര്‍ക്കാര്‍ വിരുദ്ധസമരങ്ങളെ ഇല്ലാതാക്കാന്‍ പോലീസ് തയ്യാറാക്കുന്ന കെട്ടുകഥയ്ക്ക് സമാനമായ തിരക്കഥ വിചാരണയ്ക്ക് മുമ്പ് ശരിവയ്ക്കപ്പെടുന്ന അവസ്ഥ സ്വാഭാവികനീതിയുടെ കൂടെ ലംഘനമാകുന്നു.

മറ്റൊന്ന് ആയിരങ്ങള്‍ അണിനിരക്കുന്ന പ്രകടനങ്ങളിലൊന്നില്‍ കടന്നുകയറുന്ന ഒരു ദുഷ്ഠ ബുദ്ധിക്ക് പ്രക്ഷോഭ നേതൃത്വത്തെ ദീര്‍ഘകാലം ജയിലിനുള്ളില്‍ തളച്ചിടാനാകുമെന്നതാണ്. ഭീമമായ ഒരു തുക പോലീസ് നിശ്ചയിക്കുകയും അത് കെട്ടാനാകാതെ ഒരു പൗരന്‍ ജയിലില്‍ അടയ്ക്കപ്പെടുകയും ചെയ്യുക എന്നത് സ്റ്റേറ്റിന് സുഖകരമായിരിക്കുമെങ്കിലും സുപ്രീംകോടതി വിധികളിലൂടെയും ഭരണഘടനയുടെ പ്രസക്ത വകുപ്പുകളിലൂടെയും പ്രഖ്യാപിക്കപ്പെടുന്ന പൗരാവകാശ-ജനാധിപത്യ സ്വാതന്ത്ര്യത്തിന് നിരക്കുന്നതല്ല. സര്‍വ്വദേശീയ മനുഷ്യ പ്രകാശപ്രഖ്യാപനത്തിന്‍റെ സത്തയോട് നീതി പുലര്‍ത്തുന്നതുമല്ല.

പൊതുമുതല്‍ നാശം തെരുവുകളില്‍ മാത്രം സംഭവിക്കുന്നതല്ല. പൗരന്‍റെ സഞ്ചാരസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്‍തു തന്നെ. പൊതുമുതല്‍ അധികാരത്തിന്‍റെ ആനുകൂല്യമുപയോഗിച്ച് അപഹരിക്കപ്പെടുന്ന അഴിമതി ഇന്ന് നഗ്നയാഥാര്‍ത്ഥ്യമാണ്. ലെജിസ്ലേച്ചറിന്‍റെയും എക്സിക്യൂട്ടീവിന്‍റെയും ജുഡീഷ്യറിയുടെയും ഘടനയില്‍ സംഭവിക്കുന്ന ജീര്‍ണ്ണതകള്‍ക്ക് പ്രതിവിധിയെന്താണ്? അഴിമതിയിലൂടെ നികുതി പണം ദുര്‍വ്യയം ചെയ്യപ്പെടുകയും വൈകുന്ന നീതിയിലൂടെ നീതി നിഷേധിക്കപ്പെടുകയും ചെയ്യുന്നതിന്‍റെ സാമ്പത്തിക മൂല്യം ആരാണ് നിശ്ചയിക്കുക? ഇത്തരം അപഭ്രംശങ്ങള്‍ക്ക് കാരണമാവുന്ന സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍ കാണാതിരിക്കുകയും പ്രക്ഷോഭങ്ങളെയും പൗരാവകാശങ്ങളെയും യാന്ത്രികമായി നിയന്ത്രിക്കുകയും ചെയ്യുമ്പോള്‍ രൂപപ്പെടുന്നത് കടുത്ത അസംതൃപ്തിയും അസ്വസ്ഥതയുമാണ്. ഇത് പ്രതിഫലിക്കുന്നത് എങ്ങനെയാവുമെന്ന് പ്രവചിക്കാനാവില്ല. ജനാധിപത്യ ഇന്ത്യയില്‍ കോടതികള്‍ പ്രതീക്ഷയുടെ തുരുത്താണ് അത് അങ്ങനെയല്ലെന്ന തോന്നല്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും. കാരണം സേഛാധിപത്യത്തിന്‍റെ നേരിയ നിഴലിനെപ്പോലും എതിര്‍ക്കുന്ന രാഷ്ട്രീയ മനസ്സ് ഇന്ത്യ എന്നും കാക്കുന്നുണ്‍്. അതുകൊണ്‍ാണ് യുക്തിപൂര്‍വമായ നിയന്ത്രണങ്ങളെ കുറിച്ച് ഇന്ത്യന്‍ ഭരണഘടനയില്‍ വിശദീകരിക്കുന്നത്. (ഞലമീിമെയഹല ൃലൃശെേരശേീിെ) അപ്രായോഗികവും യാന്ത്രികവുമായ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കാനാവില്ലെന്ന് ഭരണഘടനാശില്‍പികള്‍ക്ക് ഉള്‍കാഴ്ചയുണ്‍ായിരുന്നതു കൊണ്‍ാണ് നിയന്ത്രണങ്ങള്‍ യുക്തിപൂര്‍ണ്ണമായിരിക്കണമെന്ന് നിഷ്കര്‍ഷിച്ചത്.

കേരളത്തിന് ജുഡീഷ്യറിയെ സംബന്ധിച്ച സംവാദങ്ങളും വിവാദങ്ങളും നിരവധിയാണ്. ഭരണഘടനയുടെ അനുഛേദം 246 വിശദീകരിക്കുന്ന അധികാര വിഭജനതത്വത്തെ അപ്രസക്തമാക്കുന്ന തരത്തില്‍ കോടതികള്‍ പെരുമാറുന്നുവെന്ന വിമര്‍ശനം സമീപകാലത്ത് ശക്തിയാര്‍ജ്ജിച്ചിട്ടുണ്‍്. ജുഡീഷ്യല്‍ ആക്ടിവിസം എന്ന പേരില്‍ അമിതാധികാര പ്രവണതകള്‍. മറ്റുചിലപ്പോള്‍ എക്സിക്യൂട്ടീവിനെക്കാള്‍വലിയ എക്സിക്യൂട്ടീവ് ആകുന്നുവെന്ന വിലയിരുത്തലുകള്‍. ഇന്ത്യന്‍ ജുഡീഷ്യറിയെ ചൂഴ്ന്നു നില്‍ക്കുന്ന അസുഖകരമായ അന്തരീക്ഷം ഇന്ത്യന്‍ ജനാധിപത്യത്തെ ഒരു തരത്തിലും ശക്തിപ്പെടുന്നില്ല. മറ്റേതൊരു മേഖലയിലെന്നപോലെ അഴിമതിയും ജുഡീഷ്യറിയെ ഗ്രസിച്ചിരിക്കുന്നുവെന്ന പഠന റിപ്പോര്‍ട്ടുകളും നമ്മുടെ മുന്നിലുണ്‍്. ഡല്‍ഹി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറായിരുന്ന ഉപേന്ദ്രബക്ഷി പറയുന്നതിങ്ങനെയാണ്. ڇവര്‍ഷങ്ങളായി ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ വീണ കരിനിഴല്‍ മാറ്റാന്‍ അടിയന്തിര നടപടികള്‍ അനിവാര്യമാകുന്നുڈ. ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് ബറൂച്ചയും നീതിന്യായ വ്യവസ്ഥയിലെ രോഗലക്ഷണങ്ങളെ ചൂണ്‍ിക്കാണിച്ചിട്ടുണ്‍്.

1921-ല്‍ അമേരിക്കന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ബഞ്ചമിന്‍ കാര്‍ഡസോ പറഞ്ഞത് ന്യായാധിപന്‍റെ പശ്ചാത്തലങ്ങളും സാമൂഹ്യവീക്ഷണവും വിധിന്യായങ്ങളില്‍ പ്രതിഫലിക്കുമെന്നാണ്. ആഗോളവല്‍ക്കരണകാലത്ത് രൂപപ്പെട്ട നൈതിക മൂല്യബോധങ്ങള്‍ നീതിപീഠങ്ങളെ ഗ്രസിച്ചിട്ടുണ്‍ോ എന്നതിനെ സംബന്ധിച്ച് ജീവസുറ്റ സംവാദം നിയമമേഖലയേയും ഇന്ത്യന്‍ ജനാധിപത്യത്തേയും തീര്‍ച്ചയായും ശക്തിപ്പെടുത്തും. നിയമനിര്‍മ്മാണവേളയില്‍ നിയമനിര്‍മ്മാതാക്കളുടെ ചേതോവികാരവുമായി താദാത്മ്യം പ്രാപിക്കുമ്പോഴാണ് നീതിന്യായ വ്യവസ്ഥയ്ക്ക് ജനാധിപത്യ സമൂഹത്തില്‍ ഓജസ്സുണ്‍ാകുന്നതും വിശ്വാസമാര്‍ജ്ജിക്കാനാകുന്നതും.

ജുഡീഷ്യല്‍ ഓഫീസേഴ്സ് പ്രൊട്ടക്ഷന്‍ ആക്ട് എന്നൊരു നിയമപരിരക്ഷയുടെ ഉരുക്കുകവചത്തിന്‍റെ സുരക്ഷിതത്വക്കുറിച്ച് ഒരു സംവാദം അനിവാര്യമായിതീരുന്നു. നിര്‍ഭയമായ വിധിന്യായങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി രൂപപ്പെട്ട നിയമം ദുര്‍വിനിയോഗം ചെയ്യപ്പെടുന്നുണ്‍ോ? ഉത്തമവിശ്വാസമില്ലാതെ ചെയ്യുന്ന പ്രവര്‍ത്തികള്‍ക്ക് രാജ്യത്ത് മറ്റേതൊരു പൗരനുമെന്നപോലെ ജഡ്ജിമാര്‍ക്ക് ബാധ്യതയില്ല. വ്യക്തിനിഷ്ഠ ചിന്തകളുടെയും താല്‍പര്യങ്ങളുടെയും നിഴലുകള്‍ വിധിന്യായങ്ങളില്‍ പതിയുവാനിടയാകുന്ന രീതി ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയെ ശക്തിപ്പെടുത്താനുതകുന്നതാണോ? ഈ സംശയങ്ങള്‍ ദുരീകരിക്കപ്പെടുന്ന തരത്തിലുള്ള ആരോഗ്യപരമായ ചര്‍ച്ചകള്‍ അടിയന്തിരാവശ്യം തന്നെയെന്ന് ഓര്‍മ്മിപ്പിക്കുന്നതുതന്നെയാണ് വര്‍ത്തമാനകാല വിധിന്യായങ്ങള്‍.

മുന്‍വിധിയാല്‍ നയിക്കപ്പെടുന്ന നീതിപീഠങ്ങള്‍ മസ്തിഷ്ക മരണം സംഭവിച്ച മനുഷ്യനെപോലെയാണ്. നീതിയുടെ ഒഴുക്ക് നിലക്കും. പൗരാവകാശങ്ങളും ജനാധിപത്യ വ്യവസ്ഥയുടെ സവിശേഷതയായ സംവാദ സാധ്യതകളും ഇല്ലാതാകും. സംശയാതീതനായ സീസറിനെ പോലെ വിധിന്യായത്തിന്‍റെ ഉള്ളടക്കത്തില്‍ മുന്‍വിധി സ്പര്‍ശമില്ലെന്നു ബോധ്യപ്പെടുത്തേണ്‍ത് ജുഡീഷ്യറിയുടെ ചുമതലകളിലെ ഒന്നാംപാഠമാണ്.
Share on Google Plus Share on Whatsapp

0 comments :

Post a Comment